മധുര (തമിഴ്നാട്): കരിമണൽ മാസപ്പടി കേസിൽ മകൾ വീണക്കെതിരെ കേന്ദ്ര ഏജൻസി എസ്.എഫ്.ഐ.ഒ കുറ്റപത്രം സമർപ്പിച്ചതിൽ തുടർച്ചയായ രണ്ടാം ദിനവും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കൊപ്പം മകൾ വീണയും ഭാര്യ കമലയും മധുരയിൽ ഉണ്ട്.
പാർട്ടി കോൺഗ്രസ് പ്രതിനിധിയായി മരുമകൻ മന്ത്രി മുഹമ്മദ് റിയാസും ഒപ്പമുണ്ട്. മറ്റു നേതാക്കളെല്ലാം വീണാ വിജയനെ പ്രതിരോധിച്ച് മധുരയിൽ മാധ്യമങ്ങൾക്കുമുന്നിൽ എത്തിയെങ്കിലും പിണറായി വിജയനോ മുഹമ്മദ് റിയാസോ രണ്ടുദിവസമായി ഒന്നും പറഞ്ഞിട്ടില്ല.
കരിമണൽ മാസപ്പടി വിവാദത്തിന്റെ കേന്ദ്രബിന്ദുവാണെങ്കിലും വീണാ വിജയൻ ഇതുവരെ ഈ വിഷയത്തിൽ നേരിട്ട് ഒരു പ്രതികരണവും നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.