തിരുവനന്തപുരം: ചെന്നൈയിൽ പ്രവർത്തിക്കുന്ന നോർക്ക ഒാഫിസിൽ കൂടുതൽ ജീവനക്കാരെ നി യമിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാക്കി മാറ്റണമെന്ന് പ്രവാസി മലയാള ികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭസമിതി ശിപാർശ ചെയ്തു. കെ.വി. അബ്ദുൽ ഖാദർ അധ്യക്ഷ നായ സമിതിയുടെ ചെന്നൈ മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ശിപാർശ. റിപ്പോർട്ട് വെള്ളിയാഴ്ച സഭയിൽ സമർപ്പിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങണം. ഉത്സവ/വിശേഷാവസരങ്ങളിലും വാരാന്ത്യങ്ങളിലും ചെന്നൈയിൽ നിന്ന് പ്രത്യേക ബസ് സർവിസ് നടത്തണം. നോർക്ക-റൂട്ട്സ്, പ്രവാസി ക്ഷേമബോർഡ് എന്നിവയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ചും ആനുകൂല്യങ്ങൾ സംബന്ധിച്ചുമുള്ള ലഘുലേഖകൾ ചെന്നൈയിലുൾപ്പെടെ വിതരണം ചെയ്യുകയും ബോധവത്കരണ പരിപാടികൾ നടത്തുകയും വേണം.
നോർക്ക അംഗത്വം നൽകലും കാർഡുവിതരണവും സമയബന്ധിതമായി നടപ്പാക്കണമെന്ന് സമിതി ശിപാർശ ചെയ്തു. ചെന്നൈയിലെ മലയാളം മിഷെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. അധ്യാപകർക്ക് അർഹമായ ഒാണറേറിയം, ടി.എ എന്നിവ നൽകണം. പുസ്തകങ്ങളും പരിശീലനവും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. കേരളത്തിലെ സംഗീത-നാടക അക്കാദമി പോലുള്ള കലാ, സാംസ്കാരിക സ്ഥാപനങ്ങൾ മറുനാട്ടിലെ മലയാളി കലാകാരന്മാർക്ക് കൂടി പ്രോത്സാഹനം നൽകുന്ന പരിപാടികൾ ആവിഷ്കരിക്കണം. കേരളത്തിലെ ഇൗഴവ സമുദായവും കന്യാകുമാരി ജില്ലയിലെ ഇൗഴവ സമുദായവും ഒന്നാണോയെന്ന് പരിശോധിക്കണം. ഒന്നാണെങ്കിൽ, അക്കാര്യം തമിഴ്നാട് സർക്കാറിനെ ബോധ്യപ്പെടുത്തി സംവരണ ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.
തമിഴ്നാട്ടിലെ മലയാളി സ്ത്രീകൂട്ടായ്മകൾക്ക് കുടുംബശ്രീ രജിസ്ട്രേഷൻ നൽകി തൊഴിൽപരിശീലനം നൽകണം. ചെന്നൈ മലയാളികളുടെ യാത്രാേക്ലശം പരിഹരിക്കുന്നതിന് ആവഡി റെയിൽേവ സ്റ്റേഷനിൽ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കണം. താംബരത്തുനിന്ന് യാത്ര തിരിക്കുന്ന ട്രെയിനുകൾ എഗ്മോറിൽ നിന്ന് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. കെ.എസ്.എഫ്.ഇ നടത്തുന്ന പ്രവാസി ചിട്ടികളിൽ മറുനാട്ടിലെ മലയാളികളെ ഉൾപ്പെടുത്തണമെന്നും സമിതി ശിപാർശ ചെയ്തു. ചെന്നൈയിലെ ആശുപത്രികളിൽ ചികിത്സെക്കത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ സൗജന്യ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കണം. ഒരാഴ്ച മുമ്പ് ബുക്ക് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി ലഭ്യതക്കനുസരിച്ച് മുറികൾ അനുവദിക്കണമെന്നും ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.