െകാച്ചി: മൂന്നുവർഷം തുടർച്ചയായി റിേട്ടൺ സമർപ്പിക്കാത്ത കമ്പനികളുടെ ഡയറക്ടർമാരെ അയോഗ്യരാക്കുന്ന കമ്പനി ആക്ടിലെ വകുപ്പ് പ്രകാരം നോർക്ക റൂട്സ് ഡയറക്ടർ ഡോ. ആസാദ് മൂപ്പനെ അയോഗ്യനാക്കിയത് ൈഹകോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു.
സർക്കാർ സ്ഥാപനങ്ങളെ ഇൗ വകുപ്പിൽനിന്ന് ഒഴിവാക്കിയത് പരിഗണിക്കാതെയും മുൻകൂർ നോട്ടീസ് നൽകാതെയുമുള്ള കേന്ദ്രസർക്കാർ നടപടി തെൻറ അവകാശങ്ങളെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്രസർക്കാർ, രജിസ്ട്രാർ ഒാഫ് കമ്പനീസ്, നോർക്ക റൂട്സ് തുടങ്ങിയ എതിർകക്ഷികളോട് കോടതി വിശദീകരണവും തേടി.
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത നോൺ എക്സിക്യൂട്ടിവ് നോമിനി ഡയറക്ടറായി 2013ലാണ് അന്നത്തെ സർക്കാർ തന്നെ നിയമിച്ചതെന്ന് ഹരജിയിൽ പറയുന്നു. കമ്പനി ആക്ടിലെ വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെടുന്ന ഡയറക്ടർക്ക് മറ്റുകമ്പനികളുടെ ഡയറക്ടർ സ്ഥാനത്തേക്കും അഞ്ചുവർഷം വിലക്കുണ്ടാകും. ഇൗ വകുപ്പിൽപെടുത്തി അയോഗ്യത കൽപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഡയറക്ടർമാരുടെ കൂട്ടത്തിൽ തെൻറയും പേരുണ്ട്. അയോഗ്യത കൽപിക്കുന്ന കമ്പനീസ് ആക്ടിലെ വകുപ്പിൽനിന്ന് സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുള്ളതാണ്.
അതിനാൽ, നോർക്ക ഡയറക്ടർ എന്ന നിലയിൽ നടപടി തനിക്ക് ബാധകമല്ല. റിേട്ടൺ നൽകാത്തതിെൻറ പേരിൽ അയോഗ്യനാക്കിയ നടപടി നിലനിൽക്കുന്നതുമല്ല. താൻ ഡയറക്ടറും പ്രമോട്ടർ ഡയറക്ടറുമായ മറ്റുസ്ഥാപനങ്ങളിെല പ്രവർത്തനത്തെയും നടപടി ബാധിക്കും. നടപടി പിൻവലിക്കണമെന്നും റിേട്ടൺ സമർപ്പിക്കാൻ അവരെ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.