നോർക്ക ജില്ല ഒാഫിസുകളുടെ പ്രവർത്തനം വിപുലമാക്കാൻ പദ്ധതി

കൊല്ലം: പ്രവാസിക്ഷേമ ഇടപെടലുകൾ സജീവമാക്കുന്നതിെൻറ ഭാഗമായി നോർക്ക ജില്ല ഒാഫിസുകളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ നടപടി തുടങ്ങി. നോർക്ക ജില്ലതല സെല്ലുകൾ എല്ലാദിവസവും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ഇതുമൂലം വിവിധ ആവശ്യങ്ങൾക്ക് ഒാഫിസുകളെ സമീപിക്കുന്നവർക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. ഇൗ സാഹചര്യത്തിലാണ് ഒാഫിസുകൾ എല്ലാ സർക്കാർ പ്രവൃത്തിദിവസങ്ങളിലും തുറക്കുന്നവിധം ക്രമീകരണങ്ങളൊരുക്കുക. 

താൽക്കാലിക ജീവനക്കാരാണ് നിലവിൽ ജില്ല നോർക്ക സെല്ലുകളിലുള്ളത്. ഇതിന് പകരം ജില്ല ഒാഫിസുകൾക്കാവശ്യമായ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നടത്താനാണ് ആലോചന. സർക്കാർ തലത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യോഗ്യതയുള്ളവരെ നിയമിക്കുന്നതോടെ ഒാഫിസുകളുടെ പ്രവർത്തനം പ്രവാസി സമൂഹത്തിന് ഗുണകരമാക്കി മാറ്റാനാവും.  മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കൊല്ലം ജില്ലകളിലെ ഒാഫിസുകളുടെ പ്രവർത്തനമാവും ആദ്യം ശക്തിപ്പെടുത്തുക. പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും സമീപിക്കാവുന്ന സംവിധാനങ്ങളും ഇവിടെ ഒരുക്കും. 

ഇതോടൊപ്പം പ്രവാസി മലയാളികളുടെ സമഗ്ര ഡാറ്റാബേസ് തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നോർക്ക നടത്തുന്നുണ്ട്. പ്രവാസികളുടെയും തിരികെയെത്തുന്നവരുടെയും കൃത്യവും സമഗ്രവുമായ വിവരം ലഭ്യമല്ലാത്തതാണ് ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് തടസ്സമെന്നാണ് നോർക്കയുടെ വിലയിരുത്തൽ. 

‘തത്സമയ ഒാൺലൈൻ ഡാറ്റാബേയ്സ്’ തയാറാക്കുന്നതിലൂടെ ഇത് മറികടക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രവാസി മലയാളികളുടെ തൊഴിൽവൈദഗ്ധ്യത്തെക്കുറിച്ച് അറിയാനും അടിയന്തിരഘട്ടത്തിലെ ആശയവിനിമയത്തിനും ഇത് സഹായകമാവും.
 

Tags:    
News Summary - norka district offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.