തിരുവനന്തപുരം: വനം മന്ത്രിയുടെ സ്റ്റാഫിലെ ആർക്കെതിരെയും അശ്ലീല സംഭാഷണം സംബന്ധിച്ച് പരാതി ഉയർന്നിട്ടില്ലെന്ന് മന്ത്രി ഓഫിസും ആർക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്ന് ജീവനക്കാരിയും വിശദീകരിച്ചതോടെ വിവാദത്തിൽ മഞ്ഞുരുക്കം.
ജീവനക്കാരന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് അസ്വസ്ഥത പുകയുന്നുണ്ടെന്ന് കാട്ടിയുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.പി.എം സംസ്ഥാന സമ്മേളന ശേഷം വനം മന്ത്രിയുമായി മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. ൈഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ രഞ്ജിത്ത് കുമാറിനെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം.
വനിത കമീഷൻ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷൻ. രഞ്ജിത് കുമാര്‍ ജീവനക്കാരിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് വനിത കമീഷന് നടപടി ശിപാര്‍ശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.