കോട്ടയം: ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍നിന്ന് എത്തുന്ന യുവതികള്‍ക്ക് സര്‍ക് കാര്‍ സംരക്ഷണവും സുരക്ഷയും ഒരുക്കണമെന്ന് വിവിധ സംഘടന പ്രതിനിധികൾ വാർത്തസമ്മേ ളനത്തിൽ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ മനിതി സ്വതന്ത്ര വനിത കമ്മിറ്റി ആഭിമുഖ്യത്തി ൽ എത്തുന്ന യുവതികൾക്ക് 23ന് കോട്ടയത്ത് സ്വീകരണം നൽകുമെന്നും ദേശീയ ദലിത് വിമോചന മുന്നണി അടക്കമുള്ള സംഘടന നേതാക്കൾ അറിയിച്ചു. ദര്‍ശനത്തിനാവശ്യമായ എല്ലാസഹായവും ഇവര്‍ക്കായി ഒരുക്കും.
സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ നടത്തുന്ന സവർണ ലഹള വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ ഭാഗമല്ല. സുപ്രീംകോടതി വിധി നടപ്പാക്കാനും അതുവഴി ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനുമുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ ഇതുവരെ കാട്ടിയിട്ടില്ല. ദര്‍ശനത്തിനെത്തുന്ന യുവതികളെ റെയില്‍വേ സ്റ്റേഷനില്‍ തടയാനുള്ള നീക്കം നടക്കുന്നതിനാൽ പൊലീസ് കർശനസുരക്ഷ ഒരുക്കണമെന്നും പാഴിവഴിയിൽ ഇവർ മടങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസന്, ദേശീയ ദലിത് വിമോചന മുന്നണി ജനറൽ സെക്രട്ടറി കെ.കെ.എസ്. ദാസ്, കേരള യുക്തിവാദിസംഘം ജന. സെക്രട്ടറി അഡ്വ. രാജഗോപാല്‍ വാകത്താനം, ഡോ. കെ.ടി. ജയകുമാര്‍, ദലിത് ഐക്യവേദി സംസ്ഥാന സെക്രട്ടറി സജി പാമ്പാടി, എന്‍.ഡി.എൽ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.ഒ. ജോണ്‍, ഡോ. കെ.ടി. റെജികുമാർ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.