തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതികൾ ആവശ്യപ്പെട്ട പ്രകാരം പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ടാകാമെന്നും പിണറായി വ്യക്തമാക്കി.
യുവതികൾ മുമ്പ് ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചിരുന്നു. പ്രതിഷേധം മൂലമാണ് പലരും മടങ്ങിയത്. ഇന്ന് പ്രതിഷേധം ഉണ്ടായിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകുമെന്നാണ് സർക്കാർ നിലപാട്. പൊലീസ് അത് ചെയ്തിട്ടുണ്ടാകാമെന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുർഗയും ബിന്ദുവും രംഗത്തെത്തിയിരുന്നു. ഇന്നു പുലർച്ചെ സന്നിധാനത്തിലെത്തി ദർശനം നടത്തിയെന്നാണ് കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു (40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (40) എന്നിവർ അവകാശപ്പെട്ട് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.