പെരുമ്പാവൂർ (എറണാകുളം): പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ കടത്തിയ 225 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
111 പൊതികളിലാക്കി ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഡ്രൈവർ മധുര സ്വദേശി സെൽവനെയും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. സെൽവനെ ചോദ്യം ചെയ്തു വരുന്നു.
വെള്ളിയാഴ്ച അവധി ദിവസം കണക്കാക്കി കഞ്ചാവ് കടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് പിടികൂടിയത്. അന്വേഷണ സംഘം രൂപീകരിച്ച് ഉറവിടവും കഞ്ചാവ് ആർക്കുവേണ്ടി എത്തിച്ചു എന്നുള്ളതും കണ്ടെത്തുമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.