തിരുവനന്തപുരം: മലകയറുന്ന യുവതികളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണ് പൊലീസ് അവരെ പിന്തിരിപ്പിക്കാൻ ശ്ര മിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. യുവതികൾക്ക് നേെര ശക്തമായ പ്രതിഷേധം കണ്ടതുകൊണ്ട്, അവിടെവച്ച് ഒന്നും സംഭവിക്കാതിരിക്കാനാണ് പൊലീസ് അവർക്ക് സംരക്ഷണം നൽകിതൈന്നും കടകംപള്ളി പറഞ്ഞു.
പൊലീസ് അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണ്. മുന്നോട്ടു പോകണമെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയാണ്. അവരുടെ ജീവൻ രക്ഷിക്കാനും പൊലീസിന് ബാധ്യതയുണ്ട്. അതാണ് പൊലീസ് നിർവഹിക്കുന്നത്. ഭക്ത ജനങ്ങൾ പ്രകോപിതരാണ്. അതുെകാണ്ട് അേങ്ങാേട്ടക്കുളള യാത്ര നല്ലതല്ലെന്ന് പൊലീസ് അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നു. പൊലീസിന് അവരെ പിന്തിരിപ്പിക്കേണ്ടി വരും. അവിടെ സംഘർഷം ഉണ്ടാകരുത്. ഏതാണ്ട് ഒന്നരലക്ഷം വരുന്ന ഭക്തജനങ്ങൾ ശബരിമലയിൽ ഉണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് ഭക്ത ജനങ്ങളെ ബാധിക്കുമെന്നും കടകംപള്ളി പറഞ്ഞു.
നിരീക്ഷക സമിതിയെ കുറിച്ച് പറഞ്ഞു കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും അേദ്ദഹം വ്യക്തമകാക്കി. ശബരിമലയിലെ ശൗചാലയങ്ങളുടെ കണക്കെടുക്കാനല്ല ഹൈകോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചത്. രണ്ട് ഉന്നതരായ ജഡ്ജിമാരും ഒരു മുതിർന്ന െഎ.പി.എസ് ഒാഫീസറുമാണ് സമിതിയിലുള്ളത്. അവർ സർക്കാറിനും ദേവസ്വം ബോർഡിനും വേണ്ട ഉപദേശം നൽകുകയാണ് ചെയ്യേണ്ടത്. മറ്റു കാര്യങ്ങൾ നിർവഹിക്കാനായി നേരത്തെ തന്നെ ഹൈകോടതിയുടെ കമീഷൻ അവിടെയുണ്ട്. ജില്ലാ ജഡ്ജയുടെ റാങ്കിലുള്ള കമീഷൻ എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങൾ ഹൈകോടതിയെ അറിയിക്കുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.