ഗാന്ധിനഗർ (കോട്ടയം): പത്തനംതിട്ട ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്ലിയുടെയും പത്മയുടെയും പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുനരാരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ വൈകീട്ട് 6.30ഓടെയാണ് അവസാനിച്ചത്. റോസ്ലിയുടെ ശരീരാവശിഷ്ടങ്ങളുടെ പോസ്റ്റ്മോർട്ടമാണ് വ്യാഴാഴ്ച ആദ്യം പൂർത്തീകരിച്ചത്. ഇവരുടെ അസ്ഥികൂടം മാത്രമാണ് ശേഷിച്ചിരുന്നത്. തുടർന്നാണ് പത്മയുടെ ശരീരാവശിഷ്ടങ്ങളുടെ അവശേഷിച്ച പോസ്റ്റ്മോർട്ടം നടപടികൾ തുടർന്നത്.
ബുധനാഴ്ച പത്മയുടെ പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്തശേഷം മൃതദേഹം പുരുഷന്‍റെയോ സ്ത്രീയുടെയോ എന്നു സ്ഥിരീകരിച്ച ശേഷമാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. അടൂർ ആർ.ഡി.ഒ കോട്ടയം മെഡിക്കൽ കോളജിലെത്തി ഫോറൻസിക് അധികൃതരുമായി ചർച്ച നടത്തി. മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഡി.എൻ.എ ഫലം വന്ന ശേഷമേ ഇത് ബന്ധുക്കൾക്ക് വിട്ടുനൽകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.