തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനമുണ്ടായതിന് പിന്നിൽ ആസൂത്രിതമായ ഗുഢാലോചനയുണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. യുവതി പ്രവേശനം കേരളത്തിൽ കമ്മ്യൂണിസത്തിെൻറ അടിത്തറമാന്തുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. കമ്യൂണിസ്റ്റ് ഭരണകൂടത്തിെൻറ കൊലച്ചതിക്കെതിരായ പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ ബി.ജെ.പി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.തന്ത്രിക്കെതിരായ കോടിയേരി ബാലകൃഷണ്െൻറ പ്രസ്താവന പക്വതയില്ലാത്തതാണ്. യുവതി പ്രവശേനത്തിൽ നിന്ന് രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നാണ് കോടിയേരി കണക്കാക്കുന്നത്. എന്നാൽ, ഇതിന് ഇന്നല്ലെങ്കിൽ നാളെ സി.പി.എമ്മിന് തിരിച്ചടി ലഭിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വനിതാമതിൽ പൂർണ്ണമായ പരാജയമാണ്. ഇത് ജനങ്ങളുടെ പിന്തുണ സി.പി.എമ്മിന് ഇല്ലെന്നതിനുള്ളതിനുള്ള തെളിവാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.