തിരുവനന്തപുരം: പുതു വൈപ്പിനിൽ ഐ.ഒ.സി. പ്ലാൻറിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നാട്ടുകാർക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാർജ് കാടത്തം നിറഞ്ഞ നടപടിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സൻ.
ജനകീയ സമരങ്ങളെ സർക്കാർ മൃഗീയമായി അടിച്ചമർത്തുമെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് പുതുവൈപ്പിനിലേത്. പൊലീസിന്റെ ഈ ക്രൂരമായ നടപടിക്കെതിരെ അന്വേഷണം നടത്തണം.ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി വേണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പുതുവൈപ്പിനിൽ സമരക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പിെൻറ പരസ്യമായ ലംഘനമാണ് ഇന്നത്തെ പൊലീസ് നടപടി. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ പരാജയപ്പെട്ടന്നും ഹസ്സൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.