നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തുന്ന പി.വി. അൻവർ

തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ; രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് പി.വി. അൻവർ നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ആരംഭിച്ചു. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പേര് നോക്കി വർഗീയവാദിയാക്കുന്ന കാലമാണെന്നും എല്ലാവരേയും ഒന്നായേ താൻ കണ്ടിട്ടുള്ളൂവെന്നും അൻവർ പറഞ്ഞു.

അൻവറിനെ വർഗീയവാദി ചാപ്പ കുത്താൻ ശ്രമിച്ചാൽ നടക്കൂല. എട്ട് വർഷമായി എം.എൽ.എ ആയിട്ട്. എനിക്ക് അമേരിക്കയിൽ പോയോ ലണ്ടനിൽ പോയോ ചികിത്സ നടത്താം. ഒരു പാരാസെറ്റാമോൾ പി.വി അൻവർ ഈ സർക്കാറിൽനിന്നും വാങ്ങിയിട്ടുണ്ട് എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ വാ -അൻവർ വെല്ലുവിളിച്ചു.

ചന്തക്കുന്നിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വൻ ജനാവലിയാണ് എത്തിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും ആളുകൾ പരിപാടിക്കെത്തി.

വൈകുന്നേരം 6.30ഓടെ പ്രകടനമായാണ് അൻവർ യോഗസ്ഥലത്തേക്ക് എത്തിയത്. പുഷ്പനെ അനുസ്മരിച്ചായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ഇ.എ. സുകുവാണ് യോഗത്തിൽ സ്വാഗത പ്രസംഗം നടത്തിയത്.

സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ഇ.എ. സുകു സ്വാഗത പ്രസംഗം നടത്തുന്നു


Tags:    
News Summary - PV Anvar speech in Nilambur chanthakunnu meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.