കൊച്ചി: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിൽ പി.വി അൻവറിെൻറ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിൽ നിർമിച്ച തടയണ നീക്കണമെന്ന കലക്ടറുടെ ഉത്തരവിനുള്ള സ്റ്റേ ഹൈേകാടതി ഒരാഴ്ച്ചത്തേക്ക് നീട്ടി. കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും. തടയണ നിർമിക്കാൻ അനുമതി ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. എന്നാൽ തടയണ നിർമിച്ചിട്ടില്ലെന്നും കുളം വികസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അൻവറിെൻറ ഭാര്യാപിതാവ് കോടതിയിൽ പറഞ്ഞു.
അനധികൃതമായാണ് തടയണ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബർ 12നായിരുന്നു കലക്ടർ നോട്ടീസ് നൽകിയത്. ഇതിനെതിരെ അബ്ദുൽ ലത്തീഫാണ് കോടതിയെ സമീപിച്ചത്. തെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പഴയ കുളം 2015ൽ നവീകരിച്ചെന്നും കുന്നിൻപ്രദേശമായതിനാൽ മഴ പെയ്ത് ചളിയും മണ്ണും നിറഞ്ഞ് കുളം നികന്നുപോകുന്നത് ഒഴിവാക്കാൻ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചതാണെന്നുമാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.