KC Venugopal

സംഘ്പരിവാറിനെതിരായ പോരാട്ടത്തില്‍ രാഹുലിനും പ്രിയങ്കക്കും മോദിയുടെ കാലുപിടിക്കാന്‍ മടിയില്ലാത്ത സി.പി.എം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായി സി.പി.എം ആരോപണം ഉന്നയിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്.എഫ്.ഐ.ഓയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ശ്രദ്ധതിരിച്ച് മലക്കം മറിയാനുള്ള സഖാക്കളുടെ കണ്ടെത്തലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വഖഫ് ബില്ലില്‍ സി.പി.എമ്മിന്റെ ആത്മാർത്ഥ സംശയമാണ്. അങ്ങനെയെങ്കില്‍ ബില്ല് ചര്‍ച്ചക്കെടുക്കുന്ന ദിവസം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തില്ലായിരുന്നു.

രണ്ടു ദിവസം അവധി നല്‍കാമായിരുന്നല്ലോ? സി.പി.എമ്മിന്റെ എം.പി ആദ്യം പാര്‍ട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാതെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോയതല്ലെ. അവിടെന്ന് വിളിച്ചല്ലെ പങ്കെടുപ്പിച്ചത്. വഖഫ് ബില്ലില്‍ രണ്ടര മണിക്കൂര്‍ സംസാരിച്ചത് കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ സംഘ്പരിവാറിന്റെ അജണ്ട തുറന്നുകാട്ടി. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയ ഗാന്ധി പോലും പുലര്‍ച്ചെ നാല് മണിക്കാണ് രാജ്യസഭയില്‍ വോട്ട് ചെയ്തത്.

ബി.ജെ.പിക്കെതിരെയും ആർ.എസ്.എസിനെതിരെയും പ്രസംഗിച്ചതിന്റെ പേരില്‍ 21 കേസുകള്‍ നേരിട്ടിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് സി.പി.എം സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഈ ബില്‍ വന്നയുടനെ ഇൻഡ്യ മുന്നണിയുടെ യോഗം വിളിച്ചുകൂട്ടി ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ചക്ക് നേതൃത്വം വഹിച്ചത് രാഹുല്‍ ഗാന്ധിയാണ്. പ്രിയങ്ക ഗാന്ധിക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിദേശ യാത്ര മുന്‍കൂട്ടി തയാറാക്കിയത് ഉള്ളതുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. പാര്‍ട്ടി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെ അനുമതി നേരത്തെ വാങ്ങിയ ശേഷമാണ് പ്രയിങ്ക ഗാന്ധി പോയത്.

വഖഫ് ബില്‍ ചര്‍ച്ച നടക്കുന്നത് സംബന്ധിച്ച തീയതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഷോര്‍ട്ട് പീരേഡിലാണ്. സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആക്രമിക്കുന്നതിനാണ് സഖാക്കള്‍ക്ക് താല്‍പര്യം. തരം കിട്ടിയാല്‍ മോദിയുടെ കാലുപിടിക്കാന്‍ മടിയില്ലാത്ത സി.പി.എം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വേണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

ഏറ്റവും വലിയ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്ന മണിപ്പൂരില്‍ പ്രസിഡന്റ് ഭരണം കൊണ്ട് വരുന്ന ബില്‍ പാസ്സാക്കാന്‍ പുലര്‍ച്ചെ വരെ കാത്തിരുന്നു എന്നുള്ളത് രാജ്യത്തെ ജനാധിപത്യത്തെ ബുള്‍ഡോസ് ചെയ്യുന്നതിന് തുല്യമാണ്. ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലേക്ക് റെയ്ഡ് നടക്കുന്നത് എമ്പുരാന്‍ വിഷയത്തിന്റെ സാഹചര്യത്തിലാണ്. സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ കഴിയാത്ത ഭീകരാവസ്ഥയാണ് രാജ്യത്ത്. വിവരാകാശ നിയമത്തെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. ഫാസിസ്റ്റുകളുടെ ലക്ഷണം ഇതൊന്നുമല്ലെങ്കില്‍ മറ്റെന്താണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Tags:    
News Summary - Rahul and Priyanka don't need certificates from CPM leaders - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.