ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജിക ൾ ഇൗമാസം 22ന് പരിഗണിക്കില്ല. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാൽ അവധിയ ിലായതിനാലാണ് ഹരജികൾ പരിഗണിക്കുന്നത് നീട്ടിവെക്കുന്നത്.
ചൊവ്വാഴ്ച ശബരിമല കേസ് അഭിഭാഷകൻ പരാമർശിച്ചപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് നേരേത്ത നിശ്ചയിച്ചപ്രകാരം ഇൗമാസം 22ന് ഹരജികൾ പരിഗണിക്കാനാവില്ലെന്ന് അറിയിച്ചത്.
ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28നാണ് സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മൽഹോത്ര അധ്യക്ഷനായ ഭരണഘടന െബഞ്ച് വിധി പ്രഖ്യാപിച്ചത്. യുവതി പ്രവേശന അനുമതി സംസ്ഥാനത്ത് വൻ പ്രതിഷേധത്തിന് കാരണമായതോടെ ഇതിനെതിരെ 49 പുനഃപരിശോധന ഹരജികളും മൂന്നു റിട്ട് ഹരജികളുമാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. അന്നത്തെ വിധിയിൽ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.