ശബരിമല: ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്ച അര് ധരാത്രിവരെ നീട്ടി. തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് നിരോധനാജ്ഞയെന്ന് ജില്ല മജിസ്ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവിൽ പറയുന്നു.
ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ദര്‍ശനം നടത്തുന്നതിനോ അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനോ നിരോധനാജ്ഞ ബാധകമല്ല. ഭക്തര്‍ക്ക് ഒറ്റക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.