ശബരിമല: ഹൈകോടതി നിലപാടിൽ വെട്ടിലായി ബി.ജെ.പിയും യു.ഡി.എഫും

ശബരിമല: ശബരിമലയിൽ നിരോധനാജ്ഞ ശരിയെന്ന നിലപാട് ഹൈകോടതിയും എടുത്തതോടെ വെ ട്ടിലാകുന്നത് ഇതിനെതിരെ സമരം നടത്തുന്ന ബി.ജെ.പിയും യു.ഡി.എഫും. ശബരിമലയിലെ സർക്കാ ർ നടപടികൾക്കുള്ള അംഗീകാരമായി മാറുകയുമാണ് ഹൈകോടതിയുടെ അഭിപ്രായ പ്രകടനം. ശബ രിമലയിൽ പൊലീസ്രാജാണെന്നും ഭക്തർക്ക് സമാധാനപരമായി കടന്നുചെല്ലാനാവുന്നി ല്ലെന്നുമുള്ള ആരോപണങ്ങൾ ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണത്തിലൂടെ വ്യക്തമവുന്നതും.

നിരോധനാജഞ പിൻവലിക്കണമെന്ന ആവശ്യമാണ് നിയമസഭ കവാടത്തിൽ സത്യഗ്രഹം അനുഷ്ഠിക്കുന്ന യു.ഡി.എഫും സെക്രേട്ടറിയറ്റ് പടിക്കൽ നിരാഹാരം നടത്തുന്ന ബി.ജെ.പിയും ഉന്നയിക്കുന്നത്. വ്യാഴാഴ്ച കേസ് പരിഗണിച്ച ഹൈകോടതി നിരോധനാജ്ഞകൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ലെന്നാണ് തങ്ങൾ നിയോഗിച്ച നിരീക്ഷണ സമിതി അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. ഇതോടെയാണ് നിരോധനാജ്ഞ ൈഹകോടതി ശരിവെക്കുമെന്ന പ്രതീതി ഉണ്ടായത്. സർക്കാർ എതിർപ്പ് പ്രകടിപ്പിക്കുന്ന ൈഹകോടതി സമിതിയാണ് സർക്കാർ നടപടികൾ ശരിെവക്കുന്ന റിപ്പോർട്ട് നൽകിയതെന്ന പ്രത്യേകതയുമുണ്ട്.

സ്ത്രീ പ്രവേശനത്തിനെതിരെയാണ് ബി.െജ.പി പിന്തുണയിൽ സംഘ്പരിവാർ സംഘടനകൾ സമരം തുടങ്ങിയത്. സമരം അക്രമത്തിലേക്ക് മാറിയതോടെ സമരക്കാരാണ് ഭക്തർക്ക് ഭീഷണിയാകുന്നതെന്ന ആരോപണം ശക്തമായിരുന്നു. നിരോധനാജ്ഞ നടപ്പാക്കാൻ പൊലീസ് നടപടികൾ ശക്തമാക്കിയതോടെ ബി.ജെ.പി നേതാക്കൾക്ക് നിലക്കലിൽപോലും ചെല്ലാൻ പറ്റാത്ത സ്ഥിതിയുമായി. ഇതോടെയാണ് സമരം സെക്രേട്ടറിയറ്റ് പടിക്കലേക്ക് മാറ്റിയത്. അതോടെ സ്ത്രീ പ്രവേശനത്തിനെതിരായല്ല നിരോധനാജ്ഞക്കും പൊലീസ് നിയന്ത്രണങ്ങൾക്കും എതിരെയാണ് സമരമെന്ന നിലപാടിലേക്ക് ബി.ജെ.പി മലക്കംമറിയുകയും ചെയ്തു.

നിരോധനാജ്ഞയിൽ തെറ്റില്ലെന്ന ൈഹകോടതി നിരീക്ഷണത്തോടെ, ബി.െജ.പിയും യു.ഡി.എഫും ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെന കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നാണ് ബി.െജ.പിയുടെ ആരോപണം. സുരേന്ദ്രെൻറ ജാമ്യാപേക്ഷയും ൈഹകോടതിയുടെ പരിഗണനയിലാണ്. കോടതി ജാമ്യം അനുവദിച്ചാൽ സമരത്തിൽനിന്ന് തടിയൂരാൻ അത് പിടിവള്ളിയാക്കിയേക്കാമെന്നാണ് സൂചന.

ശബരിമലയിലെ അനിയന്ത്രിത െപാലീസ് വിന്യാസവും ബാരിക്കേഡുകളും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫിലെ മൂന്ന് എം.എൽ.എമാർ സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

Tags:    
News Summary - Sabarimala : BJP and Congress In Crisis - Political news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.