നിലക്കൽ: ശബരിമലയിലും പരിസരങ്ങളിലും നിലനിൽക്കുന്ന നിരോധനാജ്ഞയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കും. പിൻവലിക്കണമെന്ന നിയമസഭയിലെ പ്രതിപക്ഷ സമ്മർദത്തിനിടെ, നിരോധനാജ്ഞ നീട്ടുമോ അതോ അവസാനിപ്പിക്കുമോയെന്ന് വ്യക്തതയില്ല. പ്രക്ഷോഭങ്ങൾക്ക് പകരം സെക്രട്ടേറിയറ്റിന് മുന്നിൽ ഡിസംബർ മൂന്ന് മുതൽ നിരാഹാര സത്യഗ്രഹം നടത്താൻ ബി.ജെ.പി തീരുമാനിച്ചതിനാൽ സന്നിധാനവും നിലക്കലും പമ്പയും ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഈ മാസം 15 മുതലാണ് ഇലവുങ്കൽ മുതൽ സന്നിധാനം വരെ റോഡിലും ഉപറോഡുകളിലും കലക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തെ നിരോധനാജ്ഞ പിന്നീട് രണ്ട് തവണയായി നാലുദിവസം വീതം നീട്ടി. സന്നിധാനത്ത് കൂട്ടനാമജപം നടക്കുന്നതിനാലാണ് അവസാനമായി നിരോധനാജ്ഞ നീട്ടിയത്. മണ്ഡല-മകരവിളക്ക് തീർഥാടനകാലം അവസാനിക്കുന്നതുവരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു എസ്.പി ടി. നാരായണൻ കലക്ടർക്ക് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നത്. അതിനിടെ ശബരിമല ഡ്യൂട്ടിക്കെത്തിയ ആദ്യഘട്ട പൊലീസ് സംഘം മടങ്ങിത്തുടങ്ങി. വെള്ളിയാഴ്ച രാവിലെ എേട്ടാടെ ഡ്യൂട്ടി കൈമാറ്റം പൂർത്തിയാകുമെന്ന് നിലക്കൽ സ്പെഷൽ ഓഫിസർ യതീഷ് ചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.