തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോട തിയില്‍ നൽകിയ 51 യുവതികളുടെ പട്ടികയില്‍ ദർശനം നടത്താത്തവരും പുരുഷനും. ഒരു മേൽവിലാ സം തെറ്റും. പ്രായത്തെക്കുറിച്ചും തർക്കമുയർന്നിട്ടുണ്ട്.
ഒാൺലൈൻ വഴി ദർശനത്തിനെത്തിയവരു ടെ പട്ടികയാണ് സമർപ്പിച്ചതെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും പലരും ദർശനം നടത ്തിയിട്ടില്ലെന്നും എത്തിയവരിൽ പലരും 50 ന് മുകളിലുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. പട്ടികയിൽ കേരളത്തിൽനിന്ന് ആരുമില്ല. കൂടുതൽ യുവതികൾ തമിഴ്നാട്ടിൽനിന്നാണ് 25. ആന്ധ്ര- 20, തെലങ്കാന- മൂന്ന്, കർണാടക, േഗാവ, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് ഒന്നു വീതം. പട്ടികയിൽ 21ാം നമ്പർ പരംജ്യോതി പുരുഷനാണ്. ഫോൺനമ്പറുകൾ പലതും പുരുഷന്മാരുടേതാണ്. നമ്പറുകളിൽ പലതിലും ബന്ധപ്പെട്ടേപ്പാൾ സർക്കാർ വാദം തെറ്റാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ, പിഴവില്ലെന്നും ഒാൺലൈൻ രജിസ്ട്രേഷന് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് തയാറാക്കിയതെന്നുമാണ് സർക്കാർ വിശദീകരണം. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറുമാണ് പരിശോധിച്ചത്. അതിലെ വയസ്സാകാം രേഖപ്പെടുത്തിയതെന്നും വയസ്സ് പരിശോധിക്കുന്ന സംവിധാനം സർക്കാറിനില്ലെന്നുമാണ് വിശദീകരണം.
പട്ടികയിൽ പേരുള്ള ചിലർ ശബരിമലയില്‍ പോയിട്ടുണ്ട്. എന്നാൽ, അവര്‍ക്ക് 50 ല്‍ കൂടുതല്‍ പ്രായമുണ്ടെന്ന് അവരും ബന്ധുക്കളും വിശദീകരിക്കുന്നു. ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നുമാണ് നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ ചില പുരുഷന്മാരിൽനിന്ന് ലഭിച്ച പ്രതികരണം. വിവാഹിതരല്ലാത്ത പുരുഷന്മാരുടെ ഫോണ്‍ നമ്പറുകളും ഇതിലുണ്ട്. പോണ്ടിച്ചേരി സ്വദേശി ശങ്കർ വിവാഹം കഴിച്ചിട്ടില്ല, ശബരിമലയിലും പോയിട്ടില്ല. ഇയാളുടെ ഫോൺ പട്ടികയിലുണ്ട്.
65 വയസ്സുള്ള മാതാവുമായി ശബരിമലയിലെത്തിയ ശരവണനും പട്ടികയിലുണ്ട്. തെലങ്കാന സ്വദേശി സുദർശെൻറ കുടുംബത്തിലെ ആരും ശബരിമല യിൽ പോയിട്ടുമില്ല. പട്ടികയിൽ ഏഴാമതുള്ള 43 വയസ്സായ കലാവതി മനോഹർ പറയുന്നത് 52 വയസ്സുണ്ടെന്നാണ്.
53 വയസ്സുണ്ടെന്നാണ് ഹൈദരാബാദ് സ്വദേശിനി പത്മാവതി പറയുന്നത്. ആധാറിൽ പ്രായം തെറ്റാണെന്നും കൂട്ടിച്ചേർത്തു. ലിസ്റ്റിൽ പേരുള്ള പലരും ആശങ്കയിലുമാണ്. പട്ടിക സമര്‍പ്പിച്ചശേഷം കാളുകള്‍ വരുന്നതായും ഭയം തോന്നുന്നതായും ചിലര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.