തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയ യുവതികളുടെ പട്ടിക തിരുത്താൻ സർക്കാർ. 51 യു വതികൾ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് തയാറാക്കി യ പട്ടികയില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്. ആ ണിനെ പെണ്ണായി രേഖപ്പെടുത്തിയതുപോലുള്ള ക്ലറിക്കല്‍ പിഴവ് തിരുത്തും. പേക്ഷ, പേരടക്ക ം മറ്റു കാര്യങ്ങൾക്ക് മാറ്റമുണ്ടാകില്ല.
ശബരിമലയില്‍ 51 യുവതികള്‍ എത്തിയ കാര്യം കോടതിയില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും രേഖകള്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും സർക്കാർ വിശദീകരിക്കുന്നു. അതുകൊണ്ട്, ഇനി കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റം വരുത്താനാകുമെത്ര. തിരുപ്പതി ക്ഷേത്രത്തിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലും ഇത്തരം പിഴവ് വരാറുണ്ടെന്നാണ് വാദം.
അതിനിടെ, പട്ടികയിൽ മൂന്ന് പുരുഷന്മാരും കടന്നുകൂടിയ വിവരം പുറത്തുവന്നു. ആദ്യദിനം ഒരാളുടെ പേരാണ് പുറത്തുവന്നത്. ‘കലൈവതി’ എന്ന് രേഖപ്പെടുത്തിയത് ടാക്സി ഡ്രൈവറായ പുതുച്ചേരി സ്വദേശി ശങ്കറിെൻറ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്. താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും തെൻറ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു. തമിഴ്നാട് വില്ലുപുരം സ്വദേശി ദേവശിഖാമണി എന്ന പുരുഷനും പട്ടികയിലുണ്ട്. ഡിസംബർ 17നാണ് ഇയാൾ ദർശനം നടത്തിയത്. പാസിൽ സ്ത്രീയെന്നാണ് േരഖപ്പെടുത്തിയിരുന്നത്.
പട്ടികയിൽ ആശയക്കുഴപ്പമില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ വാദം. എന്നാൽ, സർക്കാർ പട്ടിക കൊടുത്തെങ്കിൽ ഉത്തരവാദിത്തം സർക്കാറിന് തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.