തൃശൂർ: തൃശൂർ നഗരത്തിലടക്കം ജില്ലയിൽ പലയിടത്തും മാധ്യമപ്രവർത്തകർക്ക് നേരെ പോ ലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ കൊടുങ്ങല്ലൂരിൽ നിന്നുള്ള ക്രിമിനൽ സംഘമാണെന്ന് പൊലീസ്. സംഘ്പരിവാറിെൻറ ജില്ലയിലെ ശക്തമായ മേഖലയായ കൊടുങ്ങല്ലൂരിൽ ഇത്തരം ക്രി മിനൽ സംഘങ്ങൾ പൊലീസിെൻറ നിരീക്ഷകപട്ടികയിലുള്ളതാണ്. തൃശൂരിൽ മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചയാളെ നിരീക്ഷിച്ചപ്പോഴാണ് കൊടുങ്ങല്ലൂരിലെ ക്രിമിനൽ സംഘമാണെന്ന് വ്യക്തമായത്.
കൊടുങ്ങല്ലൂരിൽ നിന്നുള്ള സംഘങ്ങളെ വിവിധയിടങ്ങളിലേക്ക് വിന്യസിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അതിലെ ഒരു സംഘമാണ് തൃശൂരിൽ ആക്രമണങ്ങളിലുമുണ്ടായത്. തൃശൂർ നഗരത്തിൽ രാവിെല ബി.ജെ.പിയുടെയും ശബരിമല കർമസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തിനായി നടുവിലാലിൽ സംഘടിച്ച സംഘം ഇവർക്കിടയിൽ കൂടി മറ്റൊരു സംഘം കടന്നു പോവാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു പ്രകോപനവുമില്ലാെത ബാരിക്കേഡുകൾ തട്ടിമറിച്ചിടാനും കടകൾക്ക് നേരെ ആക്രമണം നടത്താനും തുടങ്ങി.
ഇൗ ദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോഴാണ് ‘മാധ്യമം’സ്റ്റാഫ് ഫോട്ടോഗ്രാഫർ ജോൺസൺ വി. ചിറയത്തിനടക്കമുള്ള മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടായത്. ജോൺസണെ ചവിട്ടിയ അക്രമികൾ ഷർട്ട് വലിച്ചുകീറുകയും കാമറ തകർക്കാൻ നോക്കുകയും ചെയ്തു. തൃശൂരിലെ പ്രാദേശിക വാർത്താചാനലായ ടി.സി.വിയുടെ കാമറാമാൻ ബിവിൻ ആലുവയേയും കൈയേറ്റം ചെയ്തു. ഇതിനെല്ലാം പിന്നിൽ കൊടുങ്ങല്ലൂർ സംഘമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.