തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടന ബഞ്ചിെൻറ വിധി നടപ്പാക്കുന്നതിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിെയ സമീപിക്കും. വിധി നടപ്പാക്കുന്നതിൽ വലതുപക്ഷ സംഘടനകൾ സൃഷ്ടിക്കുന്ന തടസങ്ങളും പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകളും സർക്കാർ കോടതിയിൽ അറിയിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയാവും കോടതിയെ സമീപിക്കുക. സംസ്ഥാന സ്റ്റാൻറിങ് കോൺസൽ ജി. പ്രകാശ് മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ജാതിയുടെയും മതത്തിെൻറയും പേരിൽ പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇൗ പശ്ചാത്തലത്തിൽ നേരത്തെ കേരള പൊലീസും െഎ.പി.എസ് അേസാസിയേഷനും സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചില നിയമപ്രശ്നങ്ങൾ കണക്കിെലടുത്ത് പൊലീസ് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കൂടാതെ ശബരിമലയിലെ പൊലീസ് നടപടിയെ ൈഹകോടതി ദേവസ്വം ബെഞ്ച് വിമർശിച്ചിരുന്നു. പൊലീസിെൻറ സ്ഥാനം ഭക്തർക്കിടയിലല്ല, ബാരക്കിലാണെന്നും യഥാർഥ ഭക്തർ ഒറ്റക്കോ കൂട്ടമായോ ശബരിമലയിലെത്തുന്നതും ശരണം വിളിക്കുന്നതും പൊലീസ് തടയരുതെന്നും നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ് പൊലീസ് നേരിടുന്ന ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ അറിയിക്കാനും വിധി നടപ്പാക്കുന്നതിൽ വ്യക്തത വരുത്താനുമായി ഹരജി സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.