ചെന്നൈ: ഇൗ മാസം 23ന് ശബരിമലയിലെത്തുന്ന വനിതസംഘത്തിൽപ്പെട്ടവർ യഥാർഥ അയ്യപ്പ ഭക ്തരാണെന്നും വ്രതമനുഷ്ഠിച്ച് സ്വാമി അയ്യപ്പനെ കാണാനാണ് വരുന്നതെന്നും മനിതി സംഘ ടന നേതാവ് സെൽവി മാധ്യമ പ്രവർത്തകരെ അറിയിച്ചു. രഹ്ന ഫാത്തിമ, തൃപ്തി ദേശായി പോലുള ്ളവരെ പോലെ പബ്ലിസിറ്റിക്കുവേണ്ടിയല്ല സംഘടന ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത്.
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീ അവകാശം സംരക്ഷിക്കെപ്പടുന്നതോടൊപ്പം ശബരിമല തീർഥാടനത്തിനുള്ള സ്ത്രീകളുടെ ആഗ്രഹം സഫലമാക്കുകയുമാണ് ലക്ഷ്യം. 50ഒാളം വനിതകൾ മലചവിട്ടാനെത്തുമെന്നാണ് കേരള സർക്കാറിനെ അറിയിച്ചത്. മനിതി സംഘടിപ്പിക്കുന്ന തീർഥാടന യാത്രയുമായി ബന്ധെപ്പട്ട് ഇതേവരെ നേരിട്ട് ഭീഷണികളൊന്നുമുണ്ടായിട്ടില്ല. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ വളരെ മോശം ഭാഷയിൽ ഭീഷണികളും മുന്നറിയിപ്പുകളുമുണ്ട്. ഇത്തരം എതിർപ്പുകളെ മറികടന്ന് ശബരിമല യാത്ര വിജയകരമായി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കി.
2016 ഏപ്രിൽ 28ന് എറണാകുളം പെരുമ്പാവൂരിൽ ദലിത് നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ‘മനിതി’ എന്ന വനിത സംഘടന രൂപവത്കരിക്കെപ്പടുന്നതിന് കാരണമായത്. ചെന്നൈ മറിന ബീച്ചിൽവെച്ച് ഒരു കൂട്ടം വനിതകളാണ് സ്ത്രീ അവകാശ സംരക്ഷണത്തിനായി സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.