ശബരിമല: യുവതികൾ പ്രവേശിച്ചതിെൻറ പേരിൽ ശുദ്ധിക്രിയകൾ നടത്തുന്നതിനായി അടച്ചിട്ട ശബരിമല നട തുറന്നു. പരിഹാര ക്രിയകൾക്കായി പത്തരക്ക് അടച്ച നടയാണ് 11.20 ന് തുറന്നത്.
യുവതീ പ്രവേശനം നടന്നതോടെ തന്ത്രിയും മേൽശാന്തിയും ചേർന്ന് നടയടക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
യുവതീ പ്രവേശനം സ്ഥിരീകരിച്ചതോടെ നെയ്യഭിഷേകം നിർത്തിവെക്കുകയും ഭക്തരെ സന്നിധാനത്തിൽ നിന്ന് മാറ്റുകയും ചെയ്തു. നടപ്പന്തലിലും സന്നിധാനത്തിലുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി കാത്തു നിന്നിരുന്നത്.
മേൽശാന്തിയും തന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് നടയടച്ച് ശുദ്ധികലശം നടത്താൻ ധാരണയായത്. സന്നിധാനത്ത് ഏതുതരത്തിലുള്ള പരിഹാരക്രിയകളാണ് നടത്തേണ്ടതെന്നും തന്ത്രിയും മേൽശാന്തിയുമായുള്ള ചർച്ചയിൽ തീരുമാനമായിരുന്നു.
ഇത്തവണയും സർക്കാറുമായോ ദേവസ്വം ബോർഡുമായോ കൂടിയാലോചിക്കാതെയാണ് തന്ത്രിയും മേൽശാന്തിയും കൊട്ടാരം പ്രതിനിധിയും ചേർന്ന് നടയടച്ചത്.
നേരത്തെ യുവതീപ്രവേശനമുണ്ടായാൽ നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സർക്കാർ സർക്കാറുമായും ദേവസ്വംബോർഡുമായും കൂടിയാലോചിക്കാതെ നടയടക്കാൻ തീരുമാനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണയും തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.