കൊച്ചി: ഹൈകോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ചൊവ്വാഴ്ച സന്നിധാനത്ത് എത്തും. തിങ്കളാഴ്ച പ്രധാന ഇടത്താവളമായ നിലക്കലിൽ എത്തി സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാകും ശബരിമല സന്നിധാനേത്തക്ക് തിരിക്കുക. ഞായറാഴ്ച ആലുവ ദേവസ്വം ബോർഡ് െഗസ്റ്റ് ഹൗസിൽ സമിതി ആദ്യയോഗം ചേർന്നു. ദേവസ്വം ബോർഡ് പ്രസിഡൻറ് അടക്കമുള്ളവരുമായി സമിതി ചർച്ച നടത്തി.
നിരോധനാജ്ഞ ഉൾപ്പെടെ കാര്യങ്ങളിൽ സമിതി ഇടപെടില്ലെന്ന് യോഗത്തിനുശേഷം ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. ക്രമസമാധാന പരിപാലനം, നിരോധനാജ്ഞ ഉത്തരവ് എന്നിവ കോടതി പരിഗണനയിലാണ്. ശബരിമലയിലെ അസൗകര്യങ്ങളെക്കുറിച്ച് സമിതിക്ക് നേരിട്ട് അറിവില്ല. അവ സ്ഥലത്തെത്തി നേരിട്ട് മനസ്സിലാക്കിയശേഷം തീരുമാനമെടുക്കും. ശബരിമലയിലെത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കുക, 24 മണിക്കൂറും ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ബാരിക്കേഡുകൾ കൂടുതലായുള്ളത് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പരിശോധിക്കും. കൂടുതൽ പേരെ ശബരിമലയിലേക്ക് ആകർഷിക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടതുണ്ട്. സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ദേവസ്വം ബോർഡ് ഭാരവാഹികൾ ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുവേണ്ട കാര്യങ്ങളാണ് ഇതിൽ കൂടുതലും. കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജസ്റ്റിസ് രാമൻ പറഞ്ഞു.
സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡി.ജി.പി പി. ഹേമചന്ദ്രൻ എന്നിവരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, അംഗം കെ.പി. ശങ്കർദാസ്, കമീഷണർ എൻ. വാസു, സ്പെഷൽ കമീഷണർ മനോജ്, ചീഫ് എൻജിനീയർ ശങ്കരൻ പോറ്റി, എക്സിക്യൂട്ടിവ് എൻജിനീയർ അജിത്കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഉച്ചക്ക് 2.30ന് ആരംഭിച്ച േയാഗം രണ്ടുമണിക്കൂറോളം നീണ്ടു. സമിതിയുമായി നടത്തിയ ചർച്ച സന്തോഷപ്രദമാണെന്ന് യോഗത്തിനുശേഷം ദേവസ്വം പ്രസിഡൻറ് എ. പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.