നിരീക്ഷക സമിതി ഇന്ന് റിേപ്പാർട്ട് സമർപ്പിക്കും

കോട്ടയം: ശബരിമലയിലും നിലക്കലിലും പമ്പയിലും തീർഥാടകർക്കായി സർക്കാറും ദേവസ്വം ബോർഡും ഒരുക്കിയ സംവിധാനങ് ങൾ, പോരായ്മകൾ, അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന വിശദ റിേപ്പാർട്ട് ഹൈകോടതി നിയ ോഗിച്ച ശബരിമല നിരീക്ഷക സമിതി തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. സർക്കാറിനെയും ദേവസ്വം ബോർഡിനെയും മറികടന്ന് നിരീക്ഷക സമിതിയെ നിയോഗിച്ചതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് സന്നിധാനത്തും പമ്പയിലും നിലക്കലിലും സന്ദർശനം നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ട് സമിതി സമർപ്പിക്കുന്നത്.

സന്ദർശനവേളയിൽ സർക്കാറും ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും ഒരുക്കിയ സംവിധാനങ്ങളിൽ സമിതി സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും പൊലീസ് നടപടികളിലടക്കം എന്തുനിലപാടായിരിക്കും സ്വീകരിക്കുകയെന്നത് സർക്കാറിന് തലവേദന സൃഷ്ടിക്കും. സമിതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ സർക്കാറിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർത്തിയിരുന്നില്ല.

എന്നാൽ, തീർഥാടകരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച കാര്യങ്ങൾ റിേപ്പാർട്ടിലുണ്ടാവും. കണ്ണിൽ കണ്ട കാര്യങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ, ഇതുസംബന്ധിച്ച് ഒന്നും പറയാനാവില്ലെന്നും സമിതി അംഗവും ഫയർ ഫോഴ്സ് ഡയറക്ടർ ജനറലുമായ എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മിക്കവാറും തിങ്കളാഴ്ച തന്നെ റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ എന്നിവരാണ് മറ്റംഗങ്ങൾ.

Tags:    
News Summary - Sabarimala Observation Committee Report - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.