പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിധിക്കുശേഷം മലചവിട്ടാനെത്തി പരാജയമടഞ്ഞ ത് 22 പേർ. ഇവരിൽ ഉൾെപ്പട്ട രണ്ടുപേരാണ് രണ്ടാംശ്രമത്തിൽ ചരിത്രംകുറിച്ചത്. ആദ്യ യു വതി ആന്ധ്ര സ്വദേശി ബാല മാധവി (45) ആയിരുന്നു. തുലാമാസ പൂജക്കായി നടതുറന്ന ഒക്ടോബർ 17ന് കുടുംബസമേതമാണ് എത്തിയതെങ്കിലും പ്രതിഷേധെത്ത തുടർന്ന് പമ്പയിൽനിന്ന് മടങ്ങി. അന്നുതന്നെ ചേർത്തല സ്വദേശിനി ലിബി (38) യെയും പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെ പൊലീസ് നാട്ടിലേക്ക് അയച്ചു. പിറ്റേന്ന് വെളുപ്പിന് ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് െപാലീസ് സംരക്ഷണയില്ലാതെ മരക്കുട്ടംവരെ എത്തിയെങ്കിലും പ്രതിഷേധത്തിനൊടുവിൽ മടങ്ങി.
ഒക്ടോബർ 19ന് ഹൈദരാബാദിൽനിന്ന് മോജോ റിപ്പോർട്ടർ കവിത ജാക്കൽ (24), കൊച്ചിയിൽനിന്ന് ബി.എസ്.എൻ.എൽ ജീവനക്കാരി രഹ്ന ഫാത്തിമ (32) എന്നിവർ നടപ്പന്തലിന് സമീപംവരെ എത്തിയെങ്കിലും പ്രതിഷേധക്കാർ നിരന്നതോടെ തിരികെപ്പോയി. െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും കവചവും ധരിപ്പിച്ചാണ് ഇവരെ എത്തിച്ചത്. പിന്നാലെ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി (46) എത്തിയെങ്കിലും സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെ മടങ്ങി.
ഒക്ടോബർ 20ന് കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം ചാത്തന്നൂർ മലയേറ്റിക്കോണം സ്വദേശിനി മഞ്ജു (43) പമ്പയിലെത്തി. എന്നാൽ, സംരക്ഷണം ഒരുക്കില്ലെന്ന് അറിച്ചതോടെ പിന്തിരിഞ്ഞു.
ഒക്ടോബർ 21ന് ആന്ധ്രയിൽനിന്ന് 50ൽ താഴെ പ്രായമുള്ള വാസന്തി, ആദിശേഷ, ബാലമ്മ, പുഷ്പലത എന്നിവർ എത്തിയെങ്കിലും പൊലീസ് തടഞ്ഞ് പറഞ്ഞുവിട്ടു.
കോഴിക്കോട്ട് അധ്യാപികയായ ബിന്ദു ടി.വാസു (43)വിനെയും തുലാപ്പള്ളിയിൽ പ്രതിഷേധത്തെ തുടർന്ന് തടഞ്ഞു. നവംബർ അഞ്ചിന് ചിത്തിര ആട്ടതിരുനാളിന് വൈകീട്ട് ചേർത്തല സ്വദേശി അഞ്ജുവും (30) ഭർത്താവും മലകയറാൻ എത്തിയെങ്കിലും കഴിഞ്ഞില്ല. നവംബർ ഏഴിന് തൃശൂർ സ്വദേശിനിയായ 52കാരി ലളിതയെ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.
നവംബർ 16ന് മണ്ഡലപൂജകൾക്കായി നടതുറന്നപ്പോൾ ഭൂമാതാ ബ്രിേഗഡ് നേതാവ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളം വരെ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് അവിടെനിന്നുതന്നെ മടങ്ങി. ഡിസംബർ 23ന് തമിഴ്നാട്ടിലെ മനിതിയുടെ നേതൃത്വത്തിൽ ആറ് യുവതികൾ എത്തിയെങ്കിലും പമ്പയിൽ പ്രതിഷേധക്കാരെ കണ്ട് പിന്തിരിഞ്ഞോടി. അന്നുതന്നെ വയനാട്ടിൽനിന്നെത്തിയ ആദിവാസി വനിത നേതാവ് കെ. അമ്മിണിയെ (44) കണമലക്ക് സമീപം സംഘർഷസാധ്യത ബോധ്യെപ്പടുത്തി പൊലീസ് തിരിച്ചയച്ചു.
പിന്നീട് ഡിസംബർ 24നാണ് തലേശ്ശരിയിലെ സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിലെ അധ്യാപികയായ പത്തനംതിട്ട ളാക്കൂർ സ്വദേശിനി എ. ബിന്ദുവും സിവിൽ സപ്ലൈസ് വകുപ്പ് താൽക്കാലിക ജീവനക്കാരി മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തുനിന്ന് 700 മീറ്റർ അകലെ ചന്ദ്രാനന്ദൻ റോഡ് വരെ എത്തിയത്. പ്രതിഷേധത്തെ തുടർന്ന് പിന്നീട് തങ്ങൾ വീണ്ടും എത്തുമെന്നുപറഞ്ഞ് പിന്തിരിയുകയായിരുന്നു.
യുവതികൾ ദർശനം നടത്തിയത് പലതവണ
ശബരിമല: യുവതികൾ ദർശനം നടത്തിയത് പലതവണ. അഞ്ചു വർഷം മുമ്പും തീർഥാടന കാലത്ത് യുവതി ദർശനം നടത്തുകയും അന്ന് ശുദ്ധികലശം നടത്തുകയും ചെയ്തു. എന്നാൽ, യുവതീദർശനം വിവാദമായത് ഇപ്പോൾ മാത്രമാണ്. ആന്ധ്രയിൽനിന്നുള്ള സംഘത്തോടൊപ്പം എത്തിയ യുവതിയാണ് അഞ്ചു വർഷം മുമ്പ് ദർശനം നടത്തിയത്. സി.സി ടി.വി ദൃശ്യങ്ങളിൽ ഇത് സ്ഥിരീകരിച്ചതോടെ അന്ന് ക്ഷേത്രം അടച്ചിട്ട് ശുദ്ധികലശം നടത്തുകയായിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപെടാതെ ദർശനം നടത്തിയ യുവതികൾ നിരവധിയുണ്ട്.
ശബരിമല യുവതീ പ്രവേശനം വിലക്കിയ 1991ലെ ഹൈകോടതി വിധിവരും മുമ്പ് ദർശനം നടത്തിയവരും നിരവധിയാണ്. അന്നും ശുദ്ധികലശം നടത്തിയിട്ടുണ്ട്. ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്തുവന്നിരുന്നു. തന്ത്രിമാരാണ് അവർക്ക് ദർശനത്തിന് സൗകര്യമൊരുക്കിയതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. തന്ത്രി കണ്ഠരര് മോഹനരുടെ അനുമതിയോടെ താൻ ശബരിമല വിഗ്രഹത്തിൽ തൊട്ടിട്ടുണ്ട് എന്ന് കന്നട നടി ജയമാലയുടെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. ഇപ്പോഴത്തെ തന്ത്രിയുമായി ബന്ധപ്പെട്ടും വെളിപ്പെടുത്തലുകൾ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.