ചെന്നൈ: കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ തെൻറ വയസ്സ് തെറ് റായാണ് ചേർത്തിരിക്കുന്നതെന്ന് ശബരിമല സന്ദർശിച്ച സ്ത്രീ. തനിക്ക് 62 വയസ്സായെന്ന ും എന്നാൽ, 48 എന്നാണ് കേരള സർക്കാറിെൻറ സത്യവാങ്മൂലത്തിൽ കാണിക്കുന്നതെന്നും തിരുവണ്ണാമലൈ സ്വദേശിനിയായ ചന്ദിരസുന്ദരം തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മലകയറിയ 50 വയസ്സിൽ താെഴയുള്ള സ്ത്രീകളുടെ കൂട്ടത്തിൽ തെൻറ പേര് തെറ്റായി ഉൾപ്പെടുത്തിയിരിക്കുകയാണ്. ആധാർ കാർഡിൽ അബദ്ധവശാൽ ജനിച്ച വർഷം 1970 ആയിട്ടാണ് ഉള്ളതെന്നും ഇതുമൂലമാവാം സർക്കാർ പട്ടികയിൽ ഉൾപ്പെട്ടതെന്നും അവർ പറഞ്ഞു. 54 വയസ്സ് പൂർത്തിയായതുമുതൽ തുടങ്ങിയതാണ് ശബരിമല യാത്ര. ഇത് എട്ടാമത്തെ തവണയാണെന്നും ഇപ്പോൾ 62 വയസ്സായെന്നും അവർ പറഞ്ഞു.
18ാംപടി കയറാൻ തന്നെ പൊലീസ് സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച മലകയറിയ 50 വയസ്സിൽ താെഴയുള്ള 51 സ്ത്രീകളുടെ പട്ടിക വിവാദത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.