ചെന്നൈ: ശബരിമല യുവതി പ്രവേശനവുമായി ബന്ധെപ്പട്ട പ്രതിഷേധം കെട്ടടങ്ങിയ സാഹചര്യ ത്തിൽ തമിഴ്നാട്ടിലെ സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തനം കേന്ദ്ര-സംസ്ഥാന ഇൻറ ലിജൻസ് വിഭാഗങ്ങൾ നിരീക്ഷിക്കുന്നു. ശബരിമലയിലേക്ക് അമ്പതോളം യുവതികളെ ഘട്ടംഘ ട്ടമായി അയച്ച് വീണ്ടും കലാപ ഭൂമിയാക്കാൻ തമിഴ്നാട്ടിലെ ചില സംഘ്പരിവാർ കക്ഷികൾ പദ്ധതിയിട്ടതായുള്ള റിപ്പോർട്ടിനെ തുടർന്നാണിത്. ഇൗ വിവരം കേരള പൊലീസിനും ൈകമാറിയിട്ടുണ്ട്.
വാവര് പള്ളിയിലും സന്നിധാനത്തും യുവതികളെ എത്തിക്കാനുള്ള രഹസ്യനീക്കമാണ് നടക്കുന്നതത്രെ. തമിഴ്നാട്ടിലെ അർജുൻ സമ്പത്ത് നയിക്കുന്ന ഹിന്ദുമക്കൾ കക്ഷി, ഹിന്ദുമുന്നണി, ഹനുമാൻ സേന തുടങ്ങിയ ചില സംഘടനകളാണ് ഇൻറലിജൻസിെൻറ അന്വേഷണ പരിധിയിലുള്ളത്. ഇൗയിടെയായി ഇൗ സംഘടനകൾ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‘കാത്തിരിപ്പോം’ എന്ന സന്ദേശവുമായി ‘ദീപം തെളിയിക്കൽ’ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ശബരിമല ക്ഷേത്ര ദർശനത്തിന് 50 വയസ്സുവരെ കാത്തിരിക്കാമെന്ന സന്ദേശമാണ് ഇൗ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറയുന്നു.
കോയമ്പത്തൂർ, തിരുപ്പൂർ, കടലൂർ മേഖലയിലാണ് ദീപംതെളിയിക്കൽ ചടങ്ങുകൾ നടക്കുന്നത്. പ്രസ്തുത പരിപാടികളിൽ സംഘ്പരിവാർ നേതാക്കൾ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിെൻറ പ്രാധാന്യം വിശദീകരിച്ച് പ്രഭാഷണവും നടത്തുന്നു. ഇതിെൻറ മറവിൽ തീവ്ര ഹിന്ദുത്വവാദികളായ സ്ത്രീകളെ കണ്ടെത്തി വനിത സേന രൂപവത്കരിച്ച് രഹസ്യ അജണ്ട നടപ്പാക്കാൻ സംഘ് പരിപരിവാർ സംഘടനകൾ നീക്കം നടത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ സംശയിക്കുന്നത്. ശബരിമല തീർഥാടനത്തിനിടെ കാണിക്കയിടരുതെന്നും അപ്പം, അരവണ തുടങ്ങിയവ വാങ്ങരുതെന്നും തമിഴ്നാട്ടിൽനിന്ന് യാത്ര പുറെപ്പടുന്ന ഭക്തജനങ്ങൾക്ക് സംഘ് പരിവാർ പ്രവർത്തകർ നിർദേശം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.