തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി ഇതുവരെ എത്തിയ യുവതികൾ ആക്ടിവിസ ്റ്റുകളാെണന്ന്
ഇൻറലിജൻസ് റിപ്പോർട്ട്. ദർശനത്തിന് വരുന്ന സ്ത്രീകൾ പ്രതിഷേധക്കാരെ മുൻകൂട്ടി അറിയി ക്കുന്നു. ഇതാണ് പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത്. പലരും സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപിച്ച ശേഷമാണ് ശബരമിലയിലേക്ക് വരുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
യുവതി പ്രേവശന വിഷയത്തിൽ ശബരിമലയിലുണ്ടായ പ്രതിഷേധം മുൻകൂട്ടി തയാറാക്കിയതാണ്. തീവ്ര ഹിന്ദു സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇക്കൂട്ടർ നിരീക്ഷിക്കുന്നു. ഭക്തരെ തന്ത്രപൂർവം ഇവർ പ്രതിഷേധത്തിലേക്ക് കൊണ്ടുവരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വിശേഷസമയങ്ങളിലല്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ എത്താൻ സാധിക്കും. എന്നാൽ സ്ത്രീകളെ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിച്ച് നേട്ടം കൊയ്യാൻ തീവ്ര ഇടതു സംഘടനകൾ ശ്രമിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നു വന്ന മനിതി സംഘം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചത്. പൊലീസിെൻറ നിർദേശങ്ങളെ അവർ അംഗീകരിച്ചില്ല. ദർശനത്തിന് ഉപരിയായി പ്രശ്നങ്ങൾ സൃഷ്ടിച്ച് മാധ്യമശ്രദ്ധ നേടാനാണ് ഇവർ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.