പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകുന്നേരം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
ശബരിമലയിലേയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച തുലാം ഒന്നിന് രാവിലെ നടക്കും.
തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അജികുമാർ, ജി. സുന്ദരേശൻ, സ്പെഷൽ കമീഷനറും ജില്ലാ ജഡ്ജിയുമായ ആർ. ജയകൃഷണൻ എന്നിവരുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഋഷികേശ് വർമ്മ സന്നിധാനത്തും എം. വൈഷ്ണവി മാളികപ്പുറത്തും നറുക്കെടുക്കും. അയ്യപ്പ സന്നിധിയിലേക്ക് 25 പേരും, മാളികപ്പുറത്തേക്ക് 15 പേരുമാണ് പ്രാഥമിക പട്ടികയിൽ ഉളളത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് നട അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.