തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യമെല്ലന്ന് ഹൈകോടതി നിയോഗി ച്ച നിരീക്ഷക സമിതി.
ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്തിയും അതൃപ്തിയും ൈഹകോടതിയെ അറിയിക്കും. ദേവസ്വം മന്ത്രിക്ക് എന്തും പറയാമെന്നും സമിതി അംഗമായ ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു.
ശബരിമല പ്രശ്നങ്ങളിൽ നിന്ന് നിരീക്ഷണ സമിതിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും പ്രശ്നങ്ങൾ പഠിച്ച് സർക്കാറിന് നിർദേശം നൽകാൻ നിരീക്ഷണ സമതിക്ക് ഉത്തരവാദിത്തമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.