കൊച്ചി: ശബരിമലയിൽ ആചാരവും വ്രതാനുഷ്ഠാനങ്ങളും തെറ്റിച്ച യുവതികൾക്ക് ദർശനം നട ത്താൻ അവസരമൊരുക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, കോട്ടയം എസ്.പി ഹരിശങ്കർ എന്നിവർക്കെതിരെ നൽകിയ ഹരജി ജനുവരി 17ന് പരിഗണിക്കും. രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആർ. പ്രതീഷാണ് ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്.
കേസ് പരിഗണന അധികാരപരിധിയിൽ വരുന്നതാണോ എന്ന് പരിശോധിച്ചശേഷമാവും കോടതി വാദംകേൾക്കുക. ജനുവരി രണ്ടിന് രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങൾ തെറ്റിച്ചാണെന്നും ഇവർക്ക് ദർശനമൊരുക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.