തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സർക്കാ ർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിലുള്ളവരിൽ 17 പേർ മാത്രമാണ് യുവതികളെന്ന് പരിശോധനയിൽ വ്യക്തമായി. തെറ്റുപറ്റിയ സാഹചര്യത്തിൽ പട്ടിക തിരുത്താൻ നിർദേശം നൽ കി.
51 േപരുടെ പട്ടികയിൽനിന്ന് 34 പേരെ ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിെൻറ നേതൃത്വത്തിലെ ഉന്നതതലസമിതിയാണ് ശിപാർശചെയ്തത്. തിരുത്തിയ പട്ടികയായിരിക്കും ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹരജി പരിഗണിക്കുേമ്പാൾ സർക്കാർ കോടതിയിൽ സമർപ്പിക്കുകയെന്നാണ് അറിയുന്നത്. ഇവർക്ക് പുറമെ ദർശനം നടത്തിയ കനകദുർഗ, മഞ്ജു, ബിന്ദു എന്നിവരുടെ പേരുകൾകൂടി ഉൾപ്പെടുത്തിയാകും നൽകുക.
സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച പട്ടികയിൽ 50 വയസ്സ് കഴിഞ്ഞവരും പുരുഷന്മാരും ഉൾപ്പെട്ടിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശപ്രകാരം പട്ടിക പരിശോധിച്ചത്.
ഇൗ പരിശോധനയിൽ പട്ടികയിൽ നാല് പുരുഷന്മാരും 50 വയസ്സിന് മേൽ പ്രായമുള്ള 30 സ്ത്രീകളും ഉൾപ്പെെട്ടന്ന് സമിതി കണ്ടെത്തിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.