ശബരിമല: വെള്ളിയാഴ്ച മലകയറി സന്നിധാനത്തിന് അടുത്തെത്തി തിരിച്ചിറങ്ങിയ യുവതികൾ എത്തിയത് വ്യാഴാഴ്ച രാത്രി. പമ്പയിലെത്തിയ കവിതയും രഹ്നയും രാത്രിതന്നെ മലകയറണമെന്ന് ആവശ്യപ്പെെട്ടങ്കിലും സംരക്ഷണം നൽകാൻ കഴിയില്ലെന്ന് പൊലീസ് സംഘം അറിയിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു.
വെള്ളിയാഴ്ച പുലർെച്ച സംരക്ഷണം നൽകാമെന്ന് പൊലീസ് അറിയിച്ചു. ആദ്യം െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് പമ്പ മുതൽ സന്നിധാനം വരെ വഴികൾ പരിശോധിച്ച് പ്രതിഷേധങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം നൂറിലധികം വരുന്ന പൊലീസ് സംഘത്തിന് മധ്യഭാഗത്തായി ആന്ധ്ര സ്വദേശിയായ കവിതക്ക് പൊലീസ് വേഷവും പൊലീസിെൻറ ഹെൽമറ്റും നൽകിയാണ് മല കയറ്റിയത്. ഇവർക്കൊപ്പമെത്തിയ രഹ്നക്ക് ഇരുമുടിക്കെട്ടുപോലെയൊന്ന് കൈവശമുണ്ടായിരുന്നു.
മലകയറ്റത്തിൽ പ്രതിഷേധങ്ങളൊന്നുമില്ലായിരുന്നെങ്കിലും നടപ്പന്തലിൽ എത്തിയതോടെ പെെട്ടന്നായിരുന്നു അയ്യപ്പഭക്തർ സംഘടിച്ചെത്തി ഇവരെ തടഞ്ഞത്.
നിലക്കൽ മുതൽ പടയായി പൊലീസ്
ശബരിമല: എസ്.പിമാരായ പി. നാരായണൻ, സുദർശനൻ, സൈമൺ, പി.കെ. മധു എന്നിവരുടെ നേതൃത്വത്തിൽ പത്തിലധികം ഡിവൈ.എസ്.പിമാർ, പതിനഞ്ചോളം വരുന്ന സി.െഎമാർ ഉൾപ്പെടെ ആയിരത്തിഅഞ്ഞൂറിലധികം പൊലീസ് സംഘത്തെയാണ് ഇലവുങ്കൽ, നിലക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ളത്.
ഇലവുങ്കൽ, നിലക്കൽ മേഖലകളിൽ കൃത്യമായ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയശേഷമാണ് വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നത്. സംശയാസ്പദമായ രീതിയിൽ കാണുന്ന ആരെയും സന്നിധാനത്തേക്ക് കയറ്റിവിടുന്നില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിലക്കലിലും പമ്പയിലും ഉണ്ടായ ആക്രമണങ്ങളിൽ 14 കേസ് രജിസ്റ്റർ ചെയ്തു. അമ്പതോളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ വിവിധ വകുപ്പുകൾ (നിരോധനജ്ഞ ലംഘിക്കൽ, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ, സ്വകാര്യ വാഹനങ്ങൾ നശിപ്പിക്കൽ) ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം,മല ചവിട്ടുമെന്ന് പതിമൂന്നോളം വരുന്ന വനിത ആക്ടിവിസ്റ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് തയാറാകാനിടയില്ല. ഇവർ മല ചവിട്ടാൻ തയാറാവുകയാണെങ്കിൽ വീണ്ടും ഒരു സംഘർഷത്തിെൻറ സാധ്യതയും തള്ളിക്കളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.