കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസിൽ ജീവപര്യന്തം ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ചോദ്യംചെയ്ത് മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി.
വസ്തുതകൾ വേണ്ടവിധം പരിഗണിക്കാതെയാണ് വിചാരണ കോടതി വിധിയെന്നും നിരപരാധിത്വം തെളിയിക്കാൻ മതിയായ രേഖകളും മറ്റും സമർപ്പിച്ചിട്ടും പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച, ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ നേരത്തേ നൽകിയ അപ്പീൽ ഹരജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് സി.ബി.ഐയുടെ വിശദീകരണം തേടിയിരിക്കുകയാണ്.
കോട്ടയം പയസ് ടെൻത് കോൺവൻറ് അന്തേവാസിയായിരുന്ന അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ േകസിലാണ് ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതി ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.