തിരുവനന്തപുരം/ ആറ്റിങ്ങൽ: മുസ്ലിംകൾെക്കതിരെ കടുത്ത വർഗീയ പരാമർശവുമായി ബി. ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശനിയാഴ്ച വൈകീട്ട് ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനില്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന ്ദ്രെൻറ പ്രകടന പത്രിക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യവേയായിരുന്നു ശ്രീധരന്‍പിള്ള യുടെ വിവാദ പ്രസ്താവന.
‘‘ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മത വും തിരയുന്നവര്‍ ഉണ്ട്. ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ’’ എന്നാണ് ശ്രീധരന്‍പിള്ള പ്രസംഗിച്ചത്. ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ് പാര്‍ലമെൻറ് മണ്ഡലത്തിെൻറ ചുമതലക്കാരനായ നിര്‍മല്‍കുമാര്‍ സുരാല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു വിവാദപ്രസംഗം.
വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന വാചകങ്ങള്‍ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നീക്കത്തിെൻറ ഭാഗമെന്ന് ചൂണ്ടിക്കാട്ടി ശ്രീധരൻ പിള്ളെക്കതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്. െഎ.പി.സിയിലെ 153, 153 എ, 153 എ (എ), 153 ബി, വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ശ്രീധരൻ പിള്ളക്ക് എതിരെ സി.പി.എമ്മും കോൺഗ്രസും രൂക്ഷവിമർശനവുമായി രംഗെത്തത്തി.
ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് ആറ്റിങ്ങലില്‍ നടത്തിയത് പരസ്യമായ വര്‍ഗീയ പ്രചാരണവും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാെണന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. കലാപം ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കണം. ബി.ജെ.പിയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചിട്ടും കമീഷന് കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല. കമീഷനും പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ആനാവൂര്‍ നാഗപ്പനും വി. ശിവന്‍കുട്ടിയും പറഞ്ഞു.
പി.എസ്. ശ്രീധരൻപിള്ളയുടെ പരാമാര്‍ശം ആപത്കരവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുമുള്ളതാെണന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പ്രസംഗം വിവാദമായതോടെ കോൺഗ്രസിനും സി.പി.എമ്മിനും എതിരെ ആരോപണവുമായി പി.എസ്. ശ്രീധരന് പിള്ള രംഗെത്തത്തി. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് കോൺഗ്രസും സി.പി.എമ്മും വര്ഗീയവികാരമിളക്കിവിടുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.