കൊച്ചി: യു.പി സ്കൂൾ അധ്യാപിക നിയമനത്തിന് അസി. വിദ്യാഭ്യാസ ഓഫിസർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്ത മാനേജർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈകോടതി. യോഗ്യതയും അവകാശവും ഉണ്ടായിട്ടും എ.ഇ.ഒയുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അധ്യാപികയായ ഇരിങ്ങാലക്കുട സ്വദേശിനി ഷിജി ജോസഫ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
ഇരിങ്ങാലക്കുട കാക്കത്തുരുത്തി എസ്.എൻ.ജി.പി യു.പി സ്കൂളിൽ യു.പി.എസ്.എ തസ്തികയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഹരജിക്കാരിയെ നിയമിക്കാൻ 2024 ജൂലൈ രണ്ടിനാണ് ഇരിങ്ങാലക്കുട എ.ഇ.ഒ ഉത്തരവിട്ടത്. ഹരജിക്കാരിക്ക് അർഹതയുണ്ടായിട്ടും മാനേജ്മെന്റ് മറ്റൊരാളെ നിയമിച്ചെന്ന പരാതി നിലനിൽക്കെയായിരുന്നു നിയമനത്തിനുള്ള നിർദേശം. എ.ഇ.ഒയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജർ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുകയും തീർപ്പ് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. എ.ഇ.ഒയുടെ ഉത്തരവ് മാനേജർ നടപ്പാക്കുന്നില്ലെന്നും ഉത്തരവ് പാലിക്കാതിരുന്നിട്ടും മാനേജർക്കെതിരെ വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.