തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സംസ്ഥാനസര്‍ക്കാര്‍ ക്രൂരതയാണ് കാട്ടുന്നതെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇത്രയും ക്രൂരമായ നിലപാട് എടുക്കുന്നത് എന്തിന് എന്നു മനസിലാകുന്നില്ല. ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കള്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ.
വെറും ദുരഭിമാനവും ധാര്‍ഷ്ട്യവും കൊണ്ടു മാത്രമാണ് മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചക്ക് എടുക്കാത്തത്. ആരോഗ്യമന്ത്രി മുന്നു ദിവസം ഇവരോട് കാത്തിരിക്കാന്‍ പറയുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതിനു വേണ്ടിയാണ്. ദയവ് ചെയ്ത് ഈ പാവങ്ങളുടെ പ്രശ്‌നം പരിഹരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം തുടങ്ങി നാലാം തവണയാണ് രമേശ് ചെന്നിത്തല ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.