തിരുവനന്തപുരം: രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതൽ കേരളത്തിലെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) റിപ്പോർട്ട്. ഉപഭോക്തൃവില സൂചിക അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫെബ്രുവരിയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് പ്രകാരം കേരളത്തിലെ വിലക്കയറ്റത്തോത് 7.3 ശതമാനമാണ്. തൊട്ടുപിന്നിലുള്ള ഛത്തീസ്ഗഡിൽ 4.9 ശതമാനവും. അതായത് 2.4 ശതമാനമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ തമ്മിലെ അന്തരം. ജനുവരിയിലും കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പണപ്പെരുപ്പത്തിൽ കഴിഞ്ഞ മാസവും രാജ്യത്ത് ഒന്നാമതായിരുന്ന കേരളത്തിൽ പക്ഷേ 6.76 ശതമാനമായിരുന്നു വിലക്കയറ്റത്തോത്. ഒരു മാസത്തിനിടെ 0.7 ശതമാനമാണ് വർധന. ഫലത്തിൽ നിത്യോപയോഗ സാധനങ്ങൾ കൈപൊള്ളുകയാണെന്നാണ് കണക്കുകൾ അടിവരയിടുന്നത്. അതേസമയം ദേശീയതലത്തിൽ ഫെബ്രുവരിയിൽ പണപ്പെരുപ്പം 3.6 ശതമാനം കുറഞ്ഞു. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ദേശീയതലത്തിൽ പണപ്പെരുപ്പത്തോത് കുറയാൻ കാരണം.
ഭക്ഷ്യവസ്തുക്കളുടെ വിലയിൽ, പ്രത്യേകിച്ച് വിവിധയിനം എണ്ണകൾ ഭക്ഷ്യവസ്തുക്കൾ, കൊഴുപ്പ് ഇനങ്ങൾ എന്നിവയിലെ വിലവർധനവാണ് പണപ്പെരുപ്പത്തോതിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം. 2024 ഒക്ടോബർ മുതൽ കേരളത്തിലെ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ടോളറൻസ് പരിധിയായ ആറ് ശതമാനം മറികടക്കുന്നുവെന്നതാണ് സ്ഥിതി. കഴിഞ്ഞ നാല് മാസമായി ഭക്ഷ്യവസ്തുക്കളുടെ വില വർധനവ് സംസ്ഥാനത്ത് പ്രകടമാണ്.
ഇതിൽ എണ്ണകളുടെ വിലവർധനയാണ് രൂക്ഷം. പഴങ്ങളുടെ വിലക്കറ്റം ഗതാഗത ചെലവുകളിലെ വർധന എന്നിവയാണ് മറ്റ് ഘടകങ്ങൾ. കേരളത്തിൽ നഗരങ്ങളെ അപേക്ഷിച്ച് (5.94 ശതമാനം) ഗ്രാമങ്ങളിലാണ് (8.1 ശതമാനം) വിലക്കയറ്റത്തോത് കൂടുതൽ. കേരളത്തിനും ഛത്തീസ്ഗഡിനും പിന്നിലായി കർണാടക (4.49 ), ബിഹാർ (4.47), ജമ്മു-കശ്മീർ (4.28) എന്നീ സംസ്ഥാനങ്ങളാണ്. ഫെബ്രുവരിയിൽ പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ് (1.31)
എവിടെയെങ്കിലും എട്ട് വർഷക്കാലം ഒരേവിലയ്ക്ക് സാധനം വിൽക്കാൻ കഴിയുമോ. ‘അഞ്ചുവർഷത്തേക്ക് സിവിൽ സപ്ലൈസിൽ വില വർധിപ്പിക്കില്ല എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ആ അഞ്ച് വർഷവും ഒരു വിലയും വർധിപ്പിച്ചിട്ടുമില്ല. എന്നാൽ എട്ടുവർഷം ഒരേ വിലയ്ക്ക് സാധനം വിൽക്കണം എന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ധന വിനിയോഗബിൽ ചർച്ചക്കുള്ള മറുപടിയിലായിരുന്നു പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.