മലപ്പുറം: മുനമ്പം വിഷയവും വഖഫ് ഭേദഗതിബില്ലും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുനമ്പം വിഷയം ഇവിടെ രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പം വിഷയത്തെ വഖഫ് ഭേദഗതി ബില്ലിൽ കൊണ്ടുപോയി കെട്ടിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. നാളെ മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുടെ സ്വത്തുക്കളും കേന്ദ്രം പിടിച്ചടക്കും. ഇതര സംസ്ഥാനങ്ങളിൽ ജീവനും സ്വത്തിനും രക്ഷയില്ലെന്ന് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പരാതിയുണ്ട്. വഖഫ് ഭേദഗതി ബിൽ വിശാല അർഥത്തിൽ മനസിലാക്കണം. ഭരണഘടനക്ക് വിരുദ്ധമായി വിശ്വാസത്തിലിടപെടുകയാണ് സർക്കാർ. വഖഫ് വിശ്വാസപരമായ കാര്യമാണ്. ദൈവമാർഗത്തിൽ സ്വന്തം സ്വത്ത് സമർപ്പിക്കാനുള്ള മതപരമായ വിശ്വാസത്തെ ഹനിക്കാനാണ് വഖഫ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് എതിർക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.