ചേര്‍ത്തല: സുഭാഷ് വാസു കൂട്ടത്തില്‍ നിന്ന് തന്നെയും സംഘടനയെയും ചതിച്ചെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് ത ുഷാർ വെള്ളാപ്പള്ളി. പാർട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. p>
കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിലെ സാമ്പത്തിക പ്രശ്‌നമാണ് സുഭാഷ് വാസുവുമായി തെറ്റാന്‍ കാരണം. രണ്ടു വര്‍ഷമായി തുടരുന്ന തട്ടിപ്പിൽ 125 കോടിയിലേറെ പണം സുഭാഷ് കൈക്കലാക്കിയിട്ടുണ്ട്. ഫീസായി കോളജില്‍ നിന്ന് 107 കോടി കൈവശപ്പെടുത്തിയിട്ടുണ്ട്. എസ്.എന്‍.ഡി.പിയുടെ മൈക്രോ ഫിനാന്‍സു വഴിയും തട്ടിപ്പു നടന്നിട്ടുണ്ട്. തെൻറ വ്യാജ ഒപ്പിട്ടുപോലും സുഭാഷ് തട്ടിപ്പു നടത്തിയിട്ടുണ്ട്.
സുഭാഷ് വാസുവിനെതിരായ നടപടി 20ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും. നിയമപരമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് വൈകുന്നത്. നാമനിർദേശ പത്രികയിൽ ആര്‍ക്കു വേണമെങ്കിലും ഒപ്പിടാം. നടപടിക്ക് ശേഷം മാത്രമേ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്യൂ. മാന്യതയുണ്ടെങ്കിൽ അത് രാജിവെക്കുകയാണ് വേണ്ടത്. പാര്‍ട്ടിക്കു കിട്ടേണ്ട സ്ഥാനമാനങ്ങള്‍ക്ക് സുഭാഷ് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. മക്കാവുവില്‍ തനിക്ക് ഫ്ലാറ്റുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും തുഷാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.