തിരുവനന്തപുരം: തൃശൂര്‍ ലോക്സഭ സീറ്റ് തിരിച്ച് പിടിക്കാൻ മുൻ സ്ഥലം എം.പി ടി.എൻ. പ്രതാപൻ തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് കെ. മുരളീധരൻ. വസ്തുതകൾ പഠിക്കാതെ തൃശൂരിൽ മൽസരിച്ചതാണ് താൻ ചെയ്ത തെറ്റ്. പരാജയത്തിൽ ആരുടെയും തലയിൽ കുറ്റം ചുമത്താനില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
താൻ റിപ്പോർട്ട് കാണുകയോ റിപ്പോർട്ടിൽ എന്താണെന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. അത് പറഞ്ഞ് പാർട്ടിയിലെ അന്തരീക്ഷം വഷളാക്കാനും ആഗ്രഹിക്കുന്നില്ല. കുറേകാലമായി ഒരു റിപ്പോർട്ടിലും പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല.
നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചു പിടിക്കണം. പ്രതാപൻ തന്നെ മൽസരിച്ചാലെ സീറ്റ് തിരിച്ചു പിടിക്കാൻ സാധിക്കൂവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. ബി.ജെ.പിയിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ ഏറ്റവും അനുയോജ്യൻ പ്രതാപൻ തന്നെയാണെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.