കെ. സുരേന്ദ്രൻ, ടി.എൻ. പ്രതാപൻ

പ്രതാപന് പി.എഫ്.ഐ ബന്ധം വീണ്ടും ആരോപിച്ച് കെ. സുരേന്ദ്രൻ

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് നിരോധിത പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന ആരോപണം ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. താൻ നേരത്തെ ഇത് പറഞ്ഞപ്പോൾ എന്തൊക്കെയോ ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു. ഒന്നുമുണ്ടായില്ല. വീണ്ടും പറയുകയാണെന്നും സുരേന്ദ്രൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തൃശൂരിന്‍റെ തീരമേഖലയിൽ മതഭീകരവാദികളെ ഇരുതോളിലുമേറ്റിയാണ് പ്രതാപൻ സ്നേഹ സന്ദേശയാത്ര നടത്തുന്നത്. തീരപ്രദേശത്ത് വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ്. കേന്ദ്രത്തിൽ മന്ത്രിയില്ലാതെതന്നെ തൃശൂരിനായി മോദി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തു. തൃശൂരിൽനിന്ന് ഒരു മന്ത്രി കൂടി ഉണ്ടായാൽ വലിയ കാര്യങ്ങൾ നേടാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - T.N.Prathapan-PFI-K.Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.