പത്തനംതിട്ട:കഴിഞ്ഞ ദിവസം പൊലീസ് ശബരിമല ദർശനം തടഞ്ഞ ട്രാൻസ്ജെൻഡർ സംഘം ഇന്ന് ദർശനം പൂർത്തിയാക്കി. തിരുവനന ്തപുരത്തു നിന്ന് ഇന്ന് നാലുമണിക്കാണ് സംഘം ശബരിമലയിലേക്ക് യാത്രപുറപ്പെട്ടത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ െപാലീസ് ഇവർക്ക് സുരക്ഷ ഒരുക്കി. രാവിലെ ഏഴരേയാടെ നിലയ്ക്കലെത്തിയ സംഘം എട്ടുമണിയോടെ പമ്പയിലും 10 ഒാടെ സന്നിധാനത്തുമെത്തി. യാത്ര സുഗമമായി തന്നെ പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചു. സന്നിധാനത്ത് ദർശനത്തിന് ശേഷം അഭിഷേകവും നടത്തിയാണ് നാൽവർ സംഘം മലയിറങ്ങിയത്.
രണ്ടു ദിവസം മുമ്പ് പൊലീസ് ഇവരെ എരുമേലിയിൽ തടഞ്ഞിരുന്നു. എന്നാൽ അത് പൊലീസിന് തെറ്റുപറ്റിയതാണെന്നും ട്രാൻസ്ജെൻഡേഴ്സിെൻറ കാര്യത്തിൽ പ്രശ്നമില്ലെന്ന് പൊലീസ് അറിയിച്ചതായും ട്രാൻസ്െജൻഡറായ അനന്യ പറഞ്ഞു. പൊലീസുകാർക്കുണ്ടായ ആശയക്കുഴപ്പമാണ് യാത്ര വൈകുന്നതിന് ഇടയാക്കിയതെന്നും അതിൽ മുതിർന്ന ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തിയെന്നും അവർ അറിയിച്ചു.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ന് അവസാനിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.