Two arrested with 44 lakhs smuggled without documents

പുനലൂരിൽ രേഖകൾ ഇല്ലാതെ കടത്തിയ 44 ലക്ഷവുമായി രണ്ടു പേർ പിടിയിൽ

പുനലൂർ (കൊല്ലം): അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുമായി രണ്ടു തമിഴ്നാട് സ്വദേശികൾ പുനലൂരിൽ പിടിയിൽ. മധുരൈ സ്വദേശി അഴഗപ്പൻ (58), വിരുദനഗർ സ്വദേശി സുടലി മുത്തു (58 )എന്നിവരാണ് പുനലൂർ റെയിൽവേ പൊലീസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് വന്ന ചെന്നൈ- എഗ്മോർ -കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനിലാണ് 44, 03,700 രൂപയുമായി ഇവർ എത്തിയത്.

കടത്തികൊണ്ട് വന്ന പണത്തിനു ഉറവിടാമോ മറ്റ്‌ രേഖകളോ ഹാജരാക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. അന്യസംസ്ഥാനത്തു നിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരി പദാർഥങ്ങളും കുഴൽപണവും എത്തുന്നതുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർ.പി.എഫുമായി ചേർന്ന് സംയുക്തമായി കഴിഞ്ഞ ഒരു മാസക്കാലമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിവരുകയായിരുന്നു.

പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ, എസ്.ഐ എം.എസ് ശ്രീകുമാർ സി.പി.ഒമാരായ മനു, രതീഷ്, പ്രേംകുമാർ, മണിരാജ്, അരുൺ മോഹൻ, സുഭാഷ് ആർ.പി.എഫ് ഉദ്യോഗസ്ഥരായ തില്ലൈ നടരാജൻ, മനോജ്‌, സുരേഷ്, റെജി എന്നിവരടങ്ങിയ സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്.

Tags:    
News Summary - Two arrested with 44 lakhs smuggled without documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.