ആലപ്പുഴ: തിരുവല്ല-കായംങ്കുളം സംസ്ഥാന പാതയിൽ ശനിയാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ തൽക്ഷണം മരിച്ചു.
ഒരാളുടെ നില ഗുരുതരമാണ്. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ വള്ളാംകടവ് കിളക്കാടൻ കുറ്റിയിൽ വീട്ടിൽ രവീന്ദ്രൻ -കുഞ്ഞുമോൾ ദമ്പതികളുടെ മകൻ സുധീഷ് (23), എടത്വാ തലവടി സ്വദേശിയായ ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ നവീൻ (19) പരുമല സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാത്രി 10.15ഓടെ മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ മുക്കിന് തെക്കു ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനും ഒരിപ്രം നാലാംമൈൽ ജങ്ഷനും മധ്യേയാണ് അപകടം.
മാന്നാറിൽ നിന്നു ബൈക്കിൽ സുധീഷും നവീനും വീട്ടിലേക്കും വരുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. മാന്നാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.