യുവതീ പ്രവേശനം: അക്രമസമരങ്ങളെ ജനങ്ങൾ തള്ളിക്കളയും - എ വിജയരാഘവൻ

തിരുവനന്തപുരം: യുവതീ പ്രേവശനത്തിെൻറ പേരിൽ അക്രമങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. പൊലീസും മറ്റ് സംവിധാനങ്ങളും നല്ല നിലയിലാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ബി.ജെ.പി യുടെ അക്രമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന നടപടി കോൺഗ്രസ് അവസാനിപ്പിക്കണം. ബി.ജെ.പിയും അക്രമസംഭവങ്ങളിൽ നിന്ന് പിൻമാറണം. കോടതിവിധി അനുസരിക്കണം. ബി.ജെ.പിയുടെ അക്രമസമരങ്ങളെ ജനങ്ങൾ സ്വീകരിക്കില്ല. സമാധാന അന്തരീക്ഷം നിലനിർത്തേണ്ടത് സർക്കാറിെൻറയും പൊലീസിെൻറയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി അനുസരിച്ച് സ്ത്രീകൾക്ക് അവിടെ പ്രവേശിക്കാം. രണ്ട് വനിതകൾ അത് ഉപയോഗിച്ചു. അവർ സാധാരണ ഭക്തരെ പോെല ദർശനം നടത്തി തിരിച്ചുപോന്നു. സാധാരണ സംഭവത്തെ അസാധാരണമാക്കി മാറ്റിയത് തന്ത്രിയുടെ പ്രവർത്തിയാണ്. 1991 നു മുമ്പ് അവിടെ സ്ത്രീകൾ പ്രേവശിച്ചതാണ്. അന്നൊന്നും ആരും ശുദ്ധീകരണം നടത്തിയിട്ടില്ല. ഇൗയടുത്ത് ആർ.എസ്.എസുകാർ തന്നെ ആചാരലംഘനം നടത്തി. അപപ്പാഴും ശുദ്ധീകരണമുണ്ടായില്ല. നേരത്തെ ഇല്ലാത്ത ഒരു ആചാരവും കെട്ടിയേപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - A vijayaraghavan on Sabarimala Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.