പൂക്കോട്ടുംപാടം (മലപ്പുറം): സൗന്ദര്യം പോരെന്നതടക്കം ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ ആരോഗ്യവകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തു. എളങ്കൂരിലെ വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് മഞ്ചേരി എളങ്കൂർ സ്വദേശി പ്രഭിനെയാണ് സസ്പെൻഡ് ചെയ്തത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ഇയാൾ ഇപ്പോൾ ജയിലിലാണ്.
ബിരുദപഠനം പൂർത്തിയാക്കിയ വിഷ്ണുജ എച്ച്.ഡി.സി കോഴ്സ് കഴിഞ്ഞ് പി.എസ്.സി പരിശീലനം നടത്തവെയായിരുന്നു വിവാഹം. ഒന്നര വർഷത്തെ വിവാഹജീവിതത്തിലുടനീളം നിരന്തര പീഡനം സഹിച്ചാണ് വിഷ്ണുജ ഒടുവിൽ ജീവനൊടുക്കിയത്. ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും തടി കുറവാണെന്നുമടക്കം പറഞ്ഞായിരുന്നു ഭർത്താവിന്‍റെ പീഡനം.
സ്ത്രീധനമായി ലഭിച്ച സ്വർണം പോരെന്ന് പറഞ്ഞ് പ്രഭിൻ പല തവണ മകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പിതാവ് വാസുദേവൻ പറയുന്നു. ബൈക്കിൽ കൂടെ കൊണ്ടുപോകാറില്ലായിരുന്നു. ശാരീരികപീഡനവും ഏറ്റിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒന്നര വർഷമായെങ്കിലും വിഷ്ണുജ സ്വന്തം വീട്ടിൽ വന്ന് താമസിച്ചിരുന്നില്ല.
കടുത്ത പീഡനമാണ് വിഷ്ണുജ നേരിട്ടതെന്നും ഫോണിലൂടെ വിഷ്ണുജയെ പ്രഭിൻ നിരീക്ഷിച്ചിരുന്നെന്നും കൂട്ടുകാരി വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.